Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeNewsസിറ്റിസൺ റെസ്പോൺസ്...

സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം: നിർദ്ദേശങ്ങൾ തേടി

പത്തനംതിട്ട: സർക്കാരിൻറെ വികസന ക്ഷേമ പ്രവർത്തനങ്ങൾ  കാര്യക്ഷമമായി നടപ്പാക്കുന്നതിന് ജനങ്ങളുടെ നിർദ്ദേശങ്ങൾ തേടിയുള്ള സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിൽ ഭാഗമായി പ്രമോദ് നാരായൺ എംഎൽഎയും.

റാന്നിയിൽ ക്നാനായ സഭാ അധ്യക്ഷൻ കുറിയാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഭവന സന്ദർശനത്തിൽ സന്നദ്ധ പ്രവർത്തകർക്കൊപ്പം എംഎൽഎയും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ പ്രത്യേക കത്തും അനുബന്ധ രേഖകളും അദ്ദേഹം മെത്രാപ്പോലീത്തക്ക് കൈമാറി.

ഗവി, പെരുന്തേനരുവി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ടൂറിസം വികസന പദ്ധതികൾക്ക് വലിയ സാധ്യതകൾ ഉണ്ടെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ജില്ലയിൽ പ്രാദേശികമായി റബ്ബർ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിന് സംരംഭങ്ങൾ ഉണ്ടാകണം. ശബരിമലയുടെ പ്രസക്തി കണക്കിലെടുത്ത് കിഴക്കൻ മേഖലയിൽ ആധുനിക രീതിയിലുള്ള ആശുപത്രി സ്ഥാപിക്കണം.  വിദ്യാഭ്യാസ മേഖലയിൽ തൊഴിൽ സാധ്യതയുള്ളതും നാട്ടിൽ തന്നെ ജോലി ലഭിക്കുന്നതുമായ പുതിയ കോഴ്സുകൾ,  കോളേജുകൾ ആരംഭിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

നവകേരള സദസ്സിൽ മെത്രാപ്പോലീത്ത പങ്കുവെച്ച  നിർദ്ദേശങ്ങളുടെ തുടർച്ചയായിയാണ് പെരുന്തേനരുവി ടൂറിസം പ്രോജക്ട് നടപ്പാക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ഇതിനായി ഏഴ് കോടി രൂപ സർക്കാർ വക ഇരുത്തിയിട്ടുണ്ട്.  റാന്നിയുടെ വികസന സാധ്യതകളെ കൂടുതൽ പ്രയോജനപ്പെടുത്തുന്ന തരത്തിൽ ഉള്ള നിർദ്ദേശങ്ങൾ സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിൽ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അസംബ്ലി ചാർജ് ഓഫീസർ ഡോ. എൻ. വിനോദ്, കില റിസോഴ്സ് പേഴ്സൺ സതീഷ് കുമാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാൻ യുദ്ധം : യുഎസും ഇസ്രയേലും അഭിപ്രായ ഭിന്നതയിലെന്ന് റിപ്പോർട്ട്

വാഷിംഗ്‌ടൺ : ഇറാനെതിരായ യുദ്ധം തുടരുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും വ്യത്യസ്ത അഭിപ്രായങ്ങളെന്ന് റിപ്പോർട്ട് .ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതിന് പകരം ഒരു സമാധാനക്കരാറിലെത്താൻ അമേരിക്ക...

കേരള ‘കേരളം’ ആയപ്പോൾ : സന്തോഷം പങ്കിടാൻ  സാഹിത്യനായകന്മാർ പ്രധാനമന്ത്രി  കണ്ടു

ന്യൂദൽഹി : കേരള ‘കേരളം’ ആയപ്പോൾ ആ തീരുമാനമെടുത്തതിൽ സന്തോഷം പങ്കിടാൻ കേരളത്തിൽനിന്നുള്ള ഏതാനും സാഹിത്യനായകന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. പ്രസിദ്ധ സാഹിത്യകാരന്മാരായ ശ്രീകുമാരൻതമ്പി, ഡോ. ജോർജ്ജ് ഓണക്കൂർ, വി. മധുസൂദനൻ...
- Advertisment -

Most Popular

- Advertisement -