മുംബൈ : തിരുവനന്തപുരം– മുംബൈ നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച. മലയാളി കുടുംബത്തിന്റെ 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം നഷ്ടപ്പെട്ടു. കായംകുളത്തു നിന്നു താനെയിലേക്കു യാത്ര ചെയ്യുകയായിരുന്ന താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കർ, മകൾ ശ്രുതി പണിക്കർ എന്നിവരാണു സ്ലീപ്പർ കോച്ചിൽ കവർച്ചയ്ക്കിരയായത്.
ഞായറാഴ്ച പുലർച്ചെ ഗോവയ്ക്കും തിവിമിനുമിടെയുള്ള മജോർഡ ജംക്ഷന് സമീപത്താണു കവർച്ച നടന്നത്. ട്രെയിൻ വേഗം കുറച്ച സമയത്ത് മോഷ്ടാവ് സ്മിത പണിക്കരുടെ കയ്യിലിരുന്ന മൂന്ന് സ്വർണവളകളും മാലകളും അടങ്ങുന്ന ബാഗ് തട്ടിയെടുത്ത ശേഷം ട്രെയിനിൽ നിന്നു പുറത്തേക്കു ചാടി കടന്നുകളയുകയായിരുന്നു.യാത്രക്കാർ നൽകിയ വിവരങ്ങള്‍ വച്ചു പ്രതിയെ പൊലീസ് അന്വേഷിക്കുകയാണ്.





