Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsമാർത്തോമ്മാ സഭയുടെ...

മാർത്തോമ്മാ സഭയുടെ അഭയം പദ്ധതിയിൽ 5 ആദിവാസി കുടുംബങ്ങൾക്ക് വീട്

തിരുവല്ല : ടാർപ്പാളിൻ മറച്ച കൂരകളിൽ കഴിഞ്ഞ ളാഹ മഞ്ഞത്തോട്ടിലെ  5 ആദിവാസി കുടുംബങ്ങൾക്ക്  ഇനി  അടച്ചുറപ്പുളള വീടുകളിൽ  സുരക്ഷിതമായി കഴിയാം. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കരുതൽ സ്പർശത്തിൽ  മഞ്ഞത്തോട്ടിലെ 5 ആദിവാസി കുടുംബങ്ങൾക്കായി മനോഹരമായ  വീടൊരുങ്ങിയത് . പുതിയ വീടുകളുടെ, സമർപ്പണം ഇന്ന് ( 24ന്  ) രാവിലെ 10ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ നിർവഹിക്കും.

ഡോ. യുയാക്കിം മാർ കൂറിലോസ്  സഫ്രഗൻ മെത്രാപ്പൊലത്താ, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലിത്താ തുടങ്ങിയവർ പങ്കെടുക്കും.  ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ പട്ടത്വസുവർണ്ണജൂബിലിയുടെ ഭാഗമായി സഭ ആവിഷ്കരിച്ച അഭയം ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭവന രഹിതർക്കായി ഭവനം ഒരുക്കിയത്. 75  വീടുകൾ നിർമ്മിക്കുകയായിരുന്നു പദ്ധതിയെങ്കിലും   ഭൂ – ഭവന  രഹിതരായ 200 ഓളം ആളുകൾക്ക് വീട് നൽകാൻ കഴിഞ്ഞു.

സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിൻ്റെ നേത്യത്വത്തിലായിരുന്നു മഞ്ഞത്തോട്ടിലെ ഭവന നിർമ്മാണം. അമ്പാട്ട് ഇത്താപ്പിരി ഫൌണ്ടേഷൻ സാമ്പത്തികമായി സഹകരിച്ചു.

കഴിഞ്ഞ 47 വർഷങ്ങളായി ഭാരതത്തിലെ 8 സംസ്ഥാനങ്ങളിൽ വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്നകാർഡിൻറെ നേത്യത്വത്തിൽ  കഴിഞ്ഞ 3 വർഷങ്ങളായി മൂഴിയാർ ,അട്ടത്തോട്, ളാഹ മഞ്ഞത്തോട് ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് മെഡിക്കൽക്യാമ്പുകൾ,സൗജന്യഭക്ഷണ കിറ്റു വിതരണം, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം ഉൾപ്പെടെ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർണാടകയിൽ എട്ട് പേർക്ക് പുതുജീവനേകി മലയാളി വിദ്യാർത്ഥി യാത്രയായി

തിരുവനന്തപുരം : പുതുവർഷദിനം ബാംഗ്ലൂരിൽ നടന്ന റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർത്ഥി അലൻ അനുരാജിന്റെ അവയവങ്ങൾ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം...

എലപ്പുള്ളി മദ്യനിർമാണശാലയ്ക്കുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി : പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്ന് കോടതി പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പാലിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി...
- Advertisment -

Most Popular

- Advertisement -