Saturday, August 15, 2026
No menu items!

subscribe-youtube-channel

HomeNewsKollamകെബി ഗണേഷ്...

കെബി ഗണേഷ് കുമാറിനെതിരെ  രൂക്ഷ വിമര്‍ശനവുമായി കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍

കൊല്ലം: കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ രംഗത്ത്. എന്‍എസ്എസ് പ്രസ്ഥാനത്തെയും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെയും പരസ്യമായി വിമര്‍ശിച്ചതിലുള്ള പ്രതിഷേധം അറിയിച്ചു യൂണിയന്‍ അംഗം ജി തങ്കപ്പന്‍ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്.

ആര്‍ ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന് ആശ്വാസമായത് സുകുമാരന്‍ നായരുടെ ഇടപെടലായിരുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് താല്‍പര്യമില്ലാതിരുന്നിട്ടും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വാങ്ങി നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് സുകുമാരന്‍ നായരാണെന്നും യൂണിയന്‍ കുറ്റപ്പെടുത്തി. ഗണേഷ് കുമാര്‍ സദാചാര വിരുദ്ധനായും സംസ്‌കാര ശൂന്യനായും പ്രവര്‍ത്തിച്ചുവെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം.

കഴിഞ്ഞ മൂന്ന് വര്‍ഷം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ ഇരുന്നു സനാതന ധര്‍മത്തിനും ഹൈന്ദവ ആചാരങ്ങള്‍ക്കും വിരുദ്ധമായി മറ്റൊരു മതത്തില്‍ വിശ്വസിക്കുകയും ആരാധന നടത്തുകയും ചെയ്തു. ഇത്തരം മാപ്പര്‍ഹിക്കാത്ത തെറ്റുകളാണ് പത്തനാപുരത്തെ അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമെന്ന് പൊതുസമൂഹം വിലയിരുത്തിയിട്ടുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.

സംഘടനയുടെ ദൈവീകത കൊണ്ടാണ് അദ്ദേഹം ഉന്നതാധികാര സമിതിയില്‍നിന്ന് പുറത്തായതെന്നും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. പത്തനാപുരം താലൂക്ക് യൂണിയന്‍ ഭരണം എന്‍എസ്എസ് ആസ്ഥാനം ഏറ്റെടുക്കേണ്ടിവന്ന സാഹചര്യം ഗണേഷ് കുമാര്‍ വികലമായി ചിത്രീകരിക്കുകയാണെന്നും താലൂക്ക് യൂണിയന്‍ ആരോപിച്ചു.

സമുദായത്തെയും നേതൃത്വത്തെയും അവഹേളിക്കുന്ന ഗണേഷ് കുമാറിന് എന്‍എസ്എസ് കരയോഗത്തില്‍ അംഗമായി തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം ഉടന്‍ രാജിവെക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്കിലെ 150 കരയോഗങ്ങളും എന്‍എസ്എസ് നേതൃത്വത്തിനും ജി സുകുമാരന്‍ നായര്‍ക്കും പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അറിയിച്ചു പ്രമേയം അവതരിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹിന്ദുത്വം എന്നത് ജീവിത രീതി: ക്ഷേത്ര ദർശനം നടത്താതെ തന്നെ ഒരാൾക്ക് ഹിന്ദുവാകാൻ സാധിക്കും- സുപ്രീം കോടതി

ന്യൂഡൽഹി: ഹിന്ദുത്വം എന്നത് ഒരു ജീവിത രീതിയാണെന്ന് സുപ്രീം കോടതി. പതിവായി ക്ഷേത്രങ്ങളിൽ പോയില്ലെങ്കിലും, വീടിനുള്ളിൽ ആരാധന ചിട്ടകൾ അനുവർത്തിച്ചില്ലെങ്കിലും ഹിന്ദുവായി തുടരാനാകുമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട...

മണ്ഡലകാലം : സന്നിധാനത്ത് ആയുർവേദ ഡിസ്പെൻസറി 24 മണിക്കൂറും കർമ്മനിരതം

ശബരിമല : മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തെ സർക്കാർ ആയുർവേദ ഡിസ്പെൻസറി 24 മണിക്കൂറും കർമ്മനിരതം. മലകയറിയെത്തുന്ന അയ്യപ്പഭക്തർക്കും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും ഒരുപോലെ ആശ്വാസമേകുകയാണ് ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ഈ...
- Advertisment -

Most Popular

- Advertisement -