കാട്മണ്ടു : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 400 കടന്നു.290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. 30 രാജ്യങ്ങളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് വിവരം. മഞ്ഞുമല അടർന്നു നേപ്പാൾ-ടിബറ്റ് അതിർത്തിയിലുള്ള ലാങ്ടാങ് ദേശീയോദ്യാനത്തിൽ പതിച്ചതാണ് ദുരന്തകാരണം .
മൂന്നുദിവസത്തിനകം ഒരു പ്രളയംകൂടി ഈ വഴി വരുമെന്ന മുന്നറിയിപ്പുള്ളതിനാൽ അതിജാഗ്രതയിലാണ് നേപ്പാൾ. നേപ്പാളിന് പുറമേ ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും 200 ലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്.ഇവരെ രക്ഷപ്പെടുത്തുന്നതിന് നേപ്പാൾ അധികൃതരെ ബന്ധപ്പെട്ട് എല്ലാ ശ്രമങ്ങളും നടത്തിവരുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.





