കണ്ണൂർ : അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ ലോണ്‍ ആപ്പിനെതിരെ കേസ്.36% പലിശയ്ക്കാണ് ‘ഇന്‍സ്റ്റ പേ ലോൺ’ ആപ് നിതിന് 15000 രൂപ വായ്പ നൽകിയത്.തിരിച്ചടവ് മുടങ്ങിയതോടെ ആപ്പുമായി ബന്ധപ്പെട്ടവര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.
അതേസമയം ,നിതിന്റെ മരണത്തിൽ ആരോപണവിധേയനായ ഓറൽ പതോളജി ആൻഡ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. എം.കെ.റാമിനെ കോളജിൽ നിന്ന് പുറത്താക്കിയിരുന്നു .ഒളിവിൽപോയ ഡോ. റാമിനെയും ഡോ.സംഗീതയെയും കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.





