Tuesday, May 26, 2026
No menu items!

subscribe-youtube-channel

HomeNew Delhiശബരിമല യുവതി...

ശബരിമല യുവതി പ്രവേശന കേസ്: നിർണ്ണായക നീരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനുമായി ബന്ധപ്പെട്ട വാദത്തിനിടെ നിർണ്ണായക നീരീക്ഷണവുമായി സുപ്രീംകോടതി. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ നീരീക്ഷിച്ചു. അവിശ്വാസികളുടെ ഹർജിയിലാണ് ശബരിമല യുവതി പ്രവേശന വിധിയെന്ന് ജസ്റ്റിസ് നാഗരത്ന വീണ്ടും വിമർശിച്ചു.

സാമൂഹിക പരിഷ്ക്കരണം എന്ന പേരിൽ മതത്തിന്റെ അന്തസത്ത ഇല്ലാതെയാക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്  വാദിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിർണ്ണായക നീരീക്ഷണം.

അവിശ്വാസികൾക്ക് മതാചാരത്തെ ചോദ്യംചെയ്യാനാകുമോ എന്നതിൽ സിംഗ്വി വാദങ്ങൾ അവതരിപ്പിക്കുമ്പോളാണ് ശബരിമല കേസിൽ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത് ക്ഷേത്രവുമായി ബന്ധമുള്ളവരല്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കിയത്. ഹർജിക്കാരുടേത് അനാവശ്യ ഇടപെടലെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഇതിനോട് യോജിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ വിധിക്കാനാകുമെന്ന ചോദ്യം ഉയരുന്നു എന്ന് ചൂണ്ടിക്കാട്ടിയത്.

ഈ നീരീക്ഷണത്തോടെ ശബരിമലയുവതിപ്രവേശം അംഗീകരിച്ച അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞുവെയ്ക്കുകയാണ്. അയ്യപ്പക്ഷേത്രങ്ങളിൽ യുവതിപ്രവേശനത്തിന് വിലക്കുള്ള ഒരെയൊരു ക്ഷേത്രം ശബരിമലയാണ്. അതിന് കാരണം അവിടുത്തെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി എന്ന സങ്കൽപമുള്ളതിനാലാണ്. വ്രതം എടുത്ത് ആർക്കും ശബരിമലയിൽ പോകാം. 10 വയസ് മുതൽ 50 വരെയുള്ളവർക്ക് മാത്രമാണ് വിലക്ക്. ഇത് ലിംഗവിവേചനമല്ലെന്ന് ദേവസ്വം ബോർഡിനായി സിംഗ്വി വാദിച്ചു.

വർഷങ്ങളായി ശബരിമലയിലും ഗുരുവായൂരൂം നിലനിൽക്കുന്ന ആചാരങ്ങളെ ചോദ്യം ചെയ്താൽ അംഗീകരിക്കാനാകില്ലെന്നും ബോർഡ് വ്യക്തമാക്കി. ക്ഷേത്രങ്ങളിൽ ആരാണ് പ്രവേശിക്കേണ്ടത് എന്ന് ആ വിഭാഗത്തിൽ പെട്ടവരാണ് തീരുമാനിക്കേണ്ടത് എന്ന എൻഎസ്എസിന്‍റെ അടക്കം വാദത്തെ  ദേവസ്വം ബോർഡ് എതിർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവും കലക്ടർ അരുൺ കെ.വിജയനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ  റിപ്പോർട്ടിലെ മൊഴി

പത്തനംതിട്ട : എഡിഎം നവീൻ ബാബുവും കണ്ണൂർ കലക്ടർ അരുൺ കെ.വിജയനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിലെ മൊഴി. കലക്ടർ എഡിഎമ്മിന് അവധി നൽകാത്തതിലടക്കം നവീൻ ബാബുവിന്...

വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണം:കർശന നടപടി സ്വീകരിക്കും

തിരുവനന്തപുരം:സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്ന തരത്തിലുള്ള വ്യാജമായ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത...
- Advertisment -

Most Popular

- Advertisement -