തൃശൂർ : വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണ കന്യാകുമാരിയിൽ പിടിയിലായി. ബെംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവന്നിരുന്ന ഇയാൾ ഷെൽട്ടർ ഹോമിൽ ജോലിക്കെത്തിയ സുനിതയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു
മെയ് മൂന്നിനാണ് സുനിതയെ ദീപക് കൃഷ്ണൻ മർദ്ദിച്ചത്.ദീപക് മോശമായി പെരുമാറാൻ തുടങ്ങിയപ്പോൾ ജോലി മതിയാക്കുകയാണെന്ന് ഇവർ അറിയിച്ചു. ഇതോടെ ഇയാൾ സുനിതയെ മർദിക്കുകയും കൂടെയുണ്ടായിരുന്ന പെൺകുട്ടികൾക്കൊപ്പം വീട്ടിൽ പൂട്ടിയിടുകയുമായിരുന്നു .പെൺകുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തിയാണ് സുനിതയെ ആശുപത്രിയിലെത്തിച്ചത്.
ക്രൂര മർദനത്തിന് ഇരയായ സുനിത തൃശ്ശൂരിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.വിവാദമായ കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ വിഐപി തടവുകാരിയെന്ന വെളിപ്പെടുത്തൽ നടത്തിയ സഹതടവുകാരിയായിരുന്നു സുനിത.ദീപക് കൃഷ്ണ കൊടുംക്രിമിനലും തട്ടിപ്പുകാരനുമാണെന്നുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്.





