ന്യൂഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം കേൾക്കുന്നു. ശബരിമലയില്‍ പോയ ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും വിശ്വാസികളാണോയെന്ന് എന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു.
ബിന്ദു അമ്മിണിയും കനകദുര്‍ഗയും കേരളത്തില്‍ നിന്നുള്ളവരും ഹിന്ദുക്കളാണെന്നും ഇരുവരുടെയും അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് പറഞ്ഞു. ശബരിമലയില്‍ പോയശേഷം ബിന്ദു അമ്മിണിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം ഉണ്ടായി എന്നും അവർക്ക് കേരളത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു എന്നും ഇന്ദിര ജയ് സിംഗ് വാദിച്ചു. പുനഃപരിശോധനാ ഹർജിയെ എതിർക്കുന്നവരുടെ വാദത്തിനുശേഷമാകും സംസ്ഥാന സർക്കാരിന്റെ വാദം.





