Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsഓണവിപണിയിൽ വില...

ഓണവിപണിയിൽ വില ഉയരാതെ തക്കാളി : തമിഴ്നാട്ടിൽ നിന്ന്  വ്യാപകമായി കേരളത്തിലെത്തി

പത്തനംതിട്ട : ഈ ഓണക്കാലത്ത് വിലക്കയറ്റം സർവ മേഖലയേയും പിടിച്ചു കുലുക്കിയപ്പോൾ കൂപ്പുകുത്തിയത് തക്കാളി വിലയായിരുന്നു. തമിഴ്നാട്ടിൽ വിളവെടുപ്പ് ആരംഭിച്ചപ്പോഴാണ് കേരളത്തിൽ ഓണ വിപണി തുടങ്ങിയത്. തമിഴ്നാട്ടിൽ നിന്ന് വ്യാപകമായി ഇക്കുറി തക്കാളി എത്തിയത് കാരണം ഓണത്തിന് കാര്യമായ വില കൂടാത്ത ഐറ്റമായി തക്കാളി മാറി.

ഹൊസൂർ, ഉദുമൽപേട്ട, മൈസൂരു, ഒട്ടൻ ചത്രം, ചിന്താമണി, രായക്കോട്ട എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിൽ തക്കാളി എത്തുന്നത്. ഉത്രാട നാളിൽ ജില്ലയിൽ 14 കിലോ തൂക്കമുള്ള ഒരു പെട്ടി തക്കാളിയുടെ വില 200-220 ആയിരുന്നു. രണ്ട് മൂന്ന് ഗ്രേഡുകളുടെ വില ഇതിലും കുറവായിരുന്നു. ഓണത്തിന് ഒരാഴ്ച മുമ്പ് ഒരു പെട്ടി തക്കാളിയ്ക്ക് 800 ആയിരുന്നു വില.

തമിഴ്നാട്ടിൽ തക്കാളി ഒരു പെട്ടിയിൽ നിറയ്ക്കുന്നതിന് 20 രൂപയാണ് കർഷകന് ചെലവ്. വിപണിയിൽ എത്തിക്കുന്നതിനും ചെലവ് 20 രൂപയാകും. ലേലത്തിന് വച്ച് വില്പന നടത്തുമ്പോൾ ലഭിച്ച തുകയുടെ 10 ശതമാനം കമ്മിഷനായും നൽകണം. ഇത്തരത്തിൽ കർഷകന് ഒരു പെട്ടിയിൽ നിന്ന് ഏഴോ എട്ടോ രൂപ ലഭിക്കുമ്പോൾ വിപണിയിൽ 20 -25 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. ഇടനിലക്കാർ മുഖേന തക്കാളി കേരളത്തിൽ എത്തുമ്പോൾ ആണ് വില ഉയരുന്നത്.

ഓണത്തിന് തന്നെ വില കുറഞ്ഞ സാഹചര്യത്തിൽ ഇനിയും വില കുറയാനാണ് സാധ്യത. ഓണവും വിവാഹ സീസണും ഒന്നിച്ചു വന്നതോടെ കേരളത്തിൽ ഇക്കുറി ഓണത്തിന് വൻ തോതിലാണ് തക്കാളി വിറ്റു പോയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

തിരുവനന്തപുരം : കേരളത്തിൽ 2027ലെ സെൻസസ് രണ്ടു ഘട്ടങ്ങളിലായി പൂർണമായും ഡിജിറ്റൽ രീതിയിൽ നടത്തും. ആദ്യഘട്ടമായി ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും ജൂലൈ 1 മുതൽ 30 വരെ നടക്കും. ഇതിന് മുന്നോടിയായി...

പ്രാദേശിക അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രത്തിൽ  ആയില്യം മഹോത്സവ ദിനമായ സെപ്റ്റംബർ 28-ന് മാവേലിക്കര താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ല കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ...
- Advertisment -

Most Popular

- Advertisement -