പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ . അനന്തരവന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു.വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട് കൗണ്ടന്നൂർ ശെന്തിൽകുമാർ (45) ആണ് മരിച്ചത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ശെന്തിൽകുമാറിന്റെ സഹോദരിയുടെ മകൻ പ്രഭാകരൻ (33) പോലീസ് പിടിയിലായി.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.ശെന്തിൽകുമാറും പ്രഭാകരനും ഒരുമിച്ച് മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനിടെ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.തുടർന്ന് പ്രഭാകരൻ പി.വി.സി. പൈപ്പ് എടുത്ത് സെന്തിൽകുമാറിന്റെ തലയിൽ അടിക്കുകയായിരുന്നു.





