കോട്ടയം: പ്രതിസന്ധിഘട്ടങ്ങൾക്ക് പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ഉത്തരം കണ്ടെത്തിയ ഇടയ ശ്രേഷ്ഠനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ബാവായുടെ ഇരുപതാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലങ്കരസഭയുടെ കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത എന്നിവ൪ അനുഗ്രഹപ്രഭാഷണം നടത്തി.
കൊടുക്കുന്നിൽ സുരേഷ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സി. ടി ഈപ്പൻ ട്രസ്റ്റ് സെക്രട്ടറി ഫാ. തോമസ് വർഗീസ് ചാവടിയിൽ, എം എം സി കോർപ്പറേറ്റ് കോ൪ഡിനേറ്റർ എ. പുന്നൂസ്, ഗ്രാമപഞ്ചായത്ത് അംഗം ബിജി ലൂക്കോസ്, ചാപ്പൽ മാനേജർ ഫാ. സാമുവേൽ ജോർജ് എന്നിവർ പ്രസംഗിച്ചു






