ന്യൂഡൽഹി : സിന്ധു നദീജല കരാറിൽനിന്ന് പിൻവാങ്ങിയതിന് പിന്നാലെ ചെനാബിൽ കോടിയുടെ മെഗാ അണക്കെട്ട് പണിയാൻ ഇന്ത്യ ഒരുങ്ങുന്നു. സിന്ധുവിന്റെ പ്രധാന പോഷക നദിയായ ചെനാബിൽ വമ്പൻ ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇന്ത്യആരംഭിച്ചതായി സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീരിലെ ഉധംപുർ, റംബാൻ ജില്ലകളിലാണ് 5,129 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സാവൽകോട്ട് പദ്ധതി വിഭാവനം ചെയ്യുന്നത്. സിന്ധു നദീജല കരാർ റദ്ദാക്കിയതിന് ശേഷം നരേന്ദ്ര മോദി സർക്കാർ പച്ചക്കൊടി കാട്ടുന്ന ആദ്യത്തെ മെഗാ പദ്ധതിയാണിതെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഘട്ടത്തിൽ 1,406 മെഗാവാട്ടും രണ്ടാം ഘട്ടത്തിൽ 450 മെഗാവാട്ടും വൈദ്യുതോൽപാദനം ലക്ഷ്യംവെക്കുന്
ഈ മെഗാ പദ്ധതിക്കായി നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻഎച്ച്‌പിസി) ലിമിറ്റഡ് ഫെബ്രുവരി അഞ്ചിന് കമ്പനികളെ ക്ഷണിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പദ്ധതി എത്രയും വേഗത്തിൽ പൂർത്തീകരിക്കാനാണ് എൻഎച്ച്‌പിസി ലക്ഷ്യമിടുന്നത്. ഇത് മുന്നിൽകണ്ടാണ് നിർമ്മാണരീതിയും ഉപകരണങ്ങളുടെ തിരഞ്ഞെടുപ്പും ആസൂത്രണംചെയ്തിരിക്കുന്നതെന്നാ
ചെനാബ് നദീതടത്തിലെ മറ്റ് പ്രധാന ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. നേരത്തെ, സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്താന്റെ പരാതിയിൽ ഹേഗിലെ ആർബിട്രേഷൻ കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ ഇന്ത്യതള്ളിയിരുന്നു. കോടതി നടത്തുന്ന നടപടികൾ നിയമവിരുദ്ധമാണെന്ന് ആവർത്തിച്ച ഇന്ത്യ, കോടതിയുടെ പ്രവർത്തനങ്ങൾക്കോ ഉത്തരവുകൾക്കോ നിയമസാധുതയില്ലെന്നും വ്യക്തമാക്കി.






