ഇടുക്കി : നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ പ്രതി സജി കുറ്റം സമ്മതിച്ചു. സഹോദരന്‍റെ മാനസിക പീഡനവും വസ്തു തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് മൊഴി.ഏപ്രിൽ നാലിന് രാത്രി മദ്യപിച്ചെത്തിയ റെജിയുമായി തർക്കമുണ്ടായി .തുടർന്ന് പ്രതി റെജിയെ മർദിച്ചശെഷം കസേരയിൽ ഇരുത്തി പിന്നിൽ നിന്ന് തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സഹോദരനെ കൊന്നത് അമ്മ കണ്ടതിനാൽ മേരിക്കുട്ടിയെ മുഖത്തിടിച്ചും ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞും ക്രൂരമായി കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ രണ്ടു ദിവസം വീടിനു പുറത്ത് ഗ്രീൻ നെറ്റിൽ പൊതിഞ്ഞു വച്ച ശേഷം മൂന്നാം ദിവസം അർധ രാത്രിക്ക് ശേഷം പ്രതി കുഴിച്ചിടുകയായിരുന്നു. കൊലപാതകത്തിന് ശേഷവും സജി ഇതേ വീട്ടിൽ തന്നെ താമസം തുടരുകയായിരുന്നു. എട്ട് വർഷം മുൻപ് കാണാതായ സജിയുടെ പിതാവ് മാത്യുവിനായുള്ള അന്വേഷണവും പോലീസ് വീണ്ടും സജീവമാക്കിയിട്ടുണ്ട്. പ്രതിയുമായി പോലീസ് ഇന്ന് കൂടുതൽ തെളിവെടുപ്പ് നടത്തും.





