കൊച്ചി : സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ച് ഇടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്.കൊച്ചിയിലെ 2 സ്വകാര്യ ആശുപത്രികൾ, കോട്ടയത്തേയും തിരുവനന്തപുരത്തേയും ഓരോ ആശുപത്രികൾ, കൊല്ലം സ്വദേശികളായ ശ്രീജയുടെയും സുധീറിന്റെയും വീടുകളിലുമാണ് പരിശോധന നടന്നത്.
കേസിൽ നേരത്തേ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നും അവയവക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി പരിശോധന.അവയവക്കടത്ത് കേസിലെ പ്രധാന സൂത്രധാരനായ നജീബിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം എത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ .ആശുപത്രികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രികരിച്ചും വിശദമായ പരിശോധന നടക്കുന്നുണ്ട്.





