കൊൽക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭ ‘വെസ്റ്റ് ബംഗാള്‍ പബ്ലിക് സേഫ്റ്റി ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് ആന്റി-സോഷ്യല്‍ ആക്ടിവിറ്റീസ് ബില്‍-2026’ പാസാക്കി.പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് നടന്ന വോട്ടെടുപ്പില്‍ 41-നെതിരെ 176 വോട്ടുകള്‍ക്കാണ് ബില്‍ അംഗീകാരം നേടിയത്.
പൊതുമുതല്‍ നശിപ്പിക്കുന്നവർ ,സംഘടിത അക്രമസംഘങ്ങള്‍, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമായ ഏതൊരാളേയും ഒരു വർഷംവരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വെക്കാൻ ഈ നിയമം ഭരണകൂടത്തിന് അനുമതി നൽകുന്നു. ജില്ലാ മജിസ്ട്രേറ്റുമാർക്കും പോലീസ് കമ്മിഷണർമാക്കും ഇതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാം.
പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നവരുടെ സ്ഥാവര-ജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നഷ്ടപരിഹാരം ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. കള്ളക്കടത്ത് അനധികൃത മണൽ ഖനനം, വന്യജീവി-വനം കൊള്ള എന്നിവയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.





