പാറ്റ്ന : നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിലെ നദികളിൽ അസാധാരണ വലിപ്പമുള്ള അജ്ഞാത മത്സ്യങ്ങൾ .നേപ്പാളിലെ നദികൾ കരകവിഞ്ഞൊഴുകിയതിനെത്തുടന്ന് പ്രളയജലത്തോടൊപ്പമെത്തിയ മത്സ്യങ്ങളാണിതെന്നാണ് പ്രാഥമിക നിഗമനം .ഇവ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഈ മത്സ്യങ്ങളെ ഭക്ഷിച്ചതിനെത്തുടർന്ന് പ്രദേശത്ത് നിരവധി ആളുകൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി വിവരമുണ്ട് .ജലാശയങ്ങളിലെ ജലനിരപ്പ് സാധാരണ നിലയിലാകുന്നതുവരെ ഇത്തരം മത്സ്യങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ടവരുടെ മൃതദേഹം അടക്കം ഇന്ത്യയിലേക്കു ഒഴുകി വന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.





