ആന്റോ ആന്റണിക്കെതിരെ ലഭിച്ച തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയിലാണ് വരണാധികാരിയുടെ നടപടി. പേരുകൾ മറയ്ക്കുന്നതിന് ചെലവാകുന്ന തുക സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.
ആന്റോ ആന്റണിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച 63 വെയിറ്റിങ് ഷെഡുകളിലും 20 ടവറുകളിലും ഉള്ള പേരുകൾ മറച്ച് വയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ആണ് വരണാധികാരിക്ക് പരാതി നൽകിയത്.മറയ്ക്കുന്നതിന് തടസം ഉണ്ടെങ്കിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന്റെ പേരുകൂടി പ്രദർശിപ്പിക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കലക്ടർ ഇത് അനുവദിച്ചില്ല