Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsചിങ്ങമാസം പിറന്നതോടെ...

ചിങ്ങമാസം പിറന്നതോടെ ഓണവിപണിയും സജീവമായി

പത്തനംതിട്ട: ചിങ്ങമാസം പിറന്നതോടെ ഓണവിപണിയും സജീവമായി. ഓണാഘോഷങ്ങള്‍ക്കും പൂക്കള മത്സരങ്ങള്‍ക്കുമായി പൂക്കള്‍ തേടിയെത്തുന്നവരുടെ എണ്ണം കൂടിയതോടെ ജില്ലയില്‍ പൂവിപണിയും ഉണര്‍ന്നു. സ്‌കൂള്‍, കോളേജ്, ഓഫീസ്, ക്ലബ് എന്നിവിടങ്ങളിലെ ആഘോഷങ്ങള്‍ വരും ദിവസങ്ങളില്‍ സജീവമാകുന്നതോടെ പൂക്കളുടെ വില്‍പ്പന ഇനിയും വര്‍ധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

ആവശ്യകത ഉയരുന്നതോടെ വിലയും കൂടാനാണ് സാധ്യത. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നാടന്‍ പൂക്കളുടെ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ബന്തി, വാടാമല്ലി, തുമ്പ, തുളസി തുടങ്ങിയ പൂക്കള്‍ പ്രാദേശികമായി ലഭിക്കുന്നുണ്ടെങ്കിലും ഓണക്കാലത്തെ വന്‍ ആവശ്യകത നിറവേറ്റാന്‍ ഇവ മതിയാകില്ല. ഇതോടെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പൂക്കളെയാണ് വ്യാപാരികള്‍ കൂടുതലായി ആശ്രയിക്കുന്നത്.

മൈസൂരു, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പൂക്കള്‍ എത്തുന്നത്. മുല്ലപ്പൂ വില കുതിക്കുന്നു ഓണവും വിവാഹ സീസണും ഒരുമിച്ചെത്തിയതോടെ മുല്ലപ്പൂവിന്റെ വില കുത്തനെ ഉയര്‍ന്നു. നിലവില്‍ കിലോയ്‌ക്ക് 1,400 രൂപയാണ് വില. ഞായറാഴ്ച വില 1,500 രൂപ വരെയെത്തിയിരുന്നു. ആവശ്യകത വര്‍ധിച്ചതിനൊപ്പം ദൂരസ്ഥലങ്ങളില്‍ നിന്ന് പൂക്കള്‍ എത്തിക്കുന്നതിനുള്ള ഗതാഗതച്ചെലവും കൂടിയതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗയാനയിൽ

ജോർജ് ടൗൺ : പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ .56 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ​ഗയാനയിൽ  സന്ദർശനത്തിന് എത്തിയിരിക്കുന്നത്. ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ...

ജലദുരുപയോഗം :  നടപടിയുമായി ജലഅതോറിറ്റി

പത്തനംതിട്ട : വേനല്‍കാല കുടിവെളളദുരുപയോഗം കണ്ടെത്തുന്നതിന് ആന്റി വാട്ടര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ജലത്തിന്റെ ദുരുപയോഗം ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.  കുടിവെളളം വാഹനം കഴുകല്‍,  ചെടിനനയ്ക്കല്‍,  പൊതുടാപ്പുകളില്‍ ഹോസിട്ട് പിടിക്കല്‍ തുടങ്ങിയവ ശ്രദ്ധയില്‍പെട്ടാല്‍...
- Advertisment -

Most Popular

- Advertisement -