Wednesday, May 27, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryവയോധികയും മകളും ...

വയോധികയും മകളും  നടത്തിവരുന്ന സമരത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പഞ്ചായത്ത് കമ്മിറ്റിയിൽ  തർക്കവും വാഗ്വാദവും.

കോഴഞ്ചേരി: അയിരൂർ പഞ്ചായത്ത് ഓഫിസ് പടിക്കൽ വയോധികയും മകളും കഴിഞ്ഞ 300 ദിവസമായി നടത്തിവരുന്ന സമരത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പഞ്ചായത്ത് കമ്മിറ്റിയിൽ തർക്കവും വാഗ്വാദവും അരങ്ങേറി. തർക്കത്തിനിടെ ഒരു പഞ്ചായത്ത് അംഗം കസേര തല്ലി ഒടിച്ചതായും പരാതി. പഞ്ചായത്ത് അംഗം ശ്രീജാ വിമൽ സമരം സംബന്ധിച്ച കാര്യങ്ങൾ അവതരിപ്പിക്കുന്നതിനിടെയാണ് മറ്റൊരു പഞ്ചായത്ത് അംഗം  കസേര തല്ലി ഒടിച്ചതായി പരാതി ഉയർന്നത്.

ഇതിനിടെ പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോയിപ്രം പൊലീസ് സ്ഥലത്ത് എത്തി സമരം നടത്തിവന്ന വയോധിക സരസമ്മയേയും മകൾ ഉഷയേയും ജീപ്പിൽ കയറ്റി. ഇവരെ പിന്നീട് ഇറക്കിവിടുകയും ചെയ്തു. എന്തു നടപടി സ്വീകരിക്കണം എന്ന കാര്യത്തിൽ ആശയ കുഴപ്പം ഉള്ളതിനാലാണ് സമരക്കാരെ ഇറക്കി വിട്ടതെന്നാണ് കോയിപ്രം പൊലീസിന്റെ വിശദീകരണം. വിഷയത്തിൽ പൊതുപ്രവർത്തകരും ഇടപെട്ടിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒഡീഷ നിയമസഭ : ബിജെപി ഭരണത്തിലേക്ക്

ഭുവനേശ്വർ : ഒഡീഷയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ലീഡ്. ആകെയുള്ള 147 സീറ്റുകളിൽ 76 ഇടത്തും ബിജെപി സ്ഥാനാർഥികൾ മുന്നിലാണ്. കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളാണ് വേണ്ടത്.ഭരണകക്ഷിയായ ബിജെഡി 56 സീറ്റുകളിലാണ് ലീഡ്...

നാമജപ പ്രതിഷേധത്തിൽ പങ്കെടുത്ത ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ഹിന്ദുമത പരിഷത്തിന്റെ അയ്യപ്പ സംഗമത്തിൽ ആവശ്യപ്പെട്ടു

കോഴഞ്ചേരി: ആചാര സംരക്ഷണത്തിനായി നാമജപ പ്രതിഷേധത്തിൽ പങ്കെടുത്ത ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് 114-മത് ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിൻ്റെ നാലാം ദിവസം നടന്ന അയ്യപ്പ ഭക്ത സംഗമത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന...
- Advertisment -

Most Popular

- Advertisement -