തിരുവനന്തപുരം : ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ മൊഴി.സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളില്‍ അന്വേഷണ സംഘം പരിശോധന ആരംഭിച്ചു..
സ്മാര്‍ട്ട് ക്രിയേഷന്‍സ് കരാറെടുത്ത ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് എസ്ഐടിയുടെ പരിശോധന .അതേസമയം, സ്വർണം വേർതിരിച്ചത് അശാസ്ത്രീയമായാണെന്ന് എസ്ഐടി കണ്ടെത്തി.ഇതിനായി ഉപയോഗിച്ച ലായനിയും പരിശോധനക്ക് അയയ്ക്കും. അന്വേഷണത്തില്‍ ലഭിച്ച പുതിയ വിവരങ്ങളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഉള്‍പ്പെടുത്തി ഉടന്‍ തന്നെ കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.





