തിരുവനന്തപുരം : നവകേരള യാത്രക്കിടയിൽ ആലപ്പുഴയിലുണ്ടായ ഗൺമാൻമാരുടെ മർദന കേസ് അന്വേഷണ ഉദ്യോഗസ്ഥർ തെളിവ് നശിപ്പിച്ച് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് എസ്ഐടി റിപ്പോർട്ട് .മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നു ബസിന്റെ ഡ്രൈവറും ബസിനു കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്നു കെഎസ്ആർടിസിയിലെ മെക്കാനിക്കൽ എൻജിനീയറും മൊഴി നൽകി.
പ്രതികൾ ഉപയോഗിച്ച ലാത്തികൊണ്ടുള്ള മർദനം ജീവൻതന്നെ ഭീഷണിയായേക്കാവുന്ന പരിക്കിന് കാരണമാകുമെന്ന് മെഡിക്കൽ ബോർഡ് ബോർഡ് റിപ്പോർട്ട് നൽകി.മുൻപ് നടന്ന അന്വേഷണത്തിൽ തെളിവുകൾ മറച്ചുവെക്കാനും വ്യാജരേഖ നിർമിക്കാനും പ്രതികളെ രക്ഷിക്കാനും ശ്രമം നടന്നെന്ന് എസ്‌ഐടി റിപ്പോർട്ടിലുണ്ട്. പ്രതികളുടെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും.





