കണ്ണൂർ : സിപിഎമ്മിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ തുടങ്ങിയ ഇസ്‌ലാമിക് ബാങ്കിങ് സംരംഭമായ ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ.ഒൻപത് വർഷം മുമ്പ് നിക്ഷേപിച്ച പണം ഇതുവരെ തിരികെ ലഭിച്ചില്ലെന്ന പരാതിയുമായി മയ്യിൽ സ്വദേശിയായ കെ.പി. നാസറാണ് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദന് പരാതി നൽകിയത്.
നിക്ഷേപം തിരിച്ചുകിട്ടാത്തതിനെ തുടർന്ന് പലതവണ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.സ്ഥാപനത്തിന്റെ ചീഫ് പ്രമോട്ടറായിരുന്ന എം. ഷാജറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കുന്നില്ലെന്നും നാസർ ആരോപിച്ചു.സ്ഥാപനത്തിന്റെ കണ്ണൂരിലെ ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല.സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
2017 ഡിസംബർ 24ന് ആണ് ഹലാൽ ഫായിദ എന്ന പേരിൽ പലിശരഹിത ബാങ്കിംഗ് തുടങ്ങിയത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഹലാൽ ഫായിദ സഹകരണ സംഘം ഉദ്ഘാടനം ചെയ്തത്. നിക്ഷേപകരുടെ പണം വിവിധ പദ്ധതികളിൽ നിക്ഷേപിച്ച് ഇതിൽ നിന്നുള്ള ലാഭം ഡിവിഡന്റായി നിക്ഷേപകർക്ക് നൽകുമെന്നായിരുന്നു വാഗ്‌ദാനം .





