ന്യൂഡൽഹി : ശബരിമല യുവതി പ്രവേശന കേസിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന.മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ യഥാര്‍ത്ഥ വിശ്വാസികള്‍ മുതിരില്ലെന്നും, വിശ്വാസമില്ലാത്തവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന വ്യക്തമാക്കി.
യുവതി പ്രവേശനത്തിനായി ആദ്യം കോടതിയെ സമീപിച്ചവര്‍ യഥാര്‍ത്ഥ അയ്യപ്പ വിശ്വാസികളാണോ എന്ന് ജസ്റ്റിസ് നാഗരത്‌ന സംശയം പ്രകടിപ്പിച്ചു.ഒരു മതാചാരം പൊതുസമാധാനത്തെയോ സാമൂഹിക നൈതികതയയോ ബാധിക്കുന്നുണ്ടെങ്കില്‍ മാത്രമേ നീതിന്യായ വ്യവസ്ഥയ്‌ക്ക് അതില്‍ ഇടപെടാന്‍ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ ക്ഷേത്രത്തിലെ ആചാരങ്ങളും ചടങ്ങുകളും വ്യത്യസ്തമാണെന്ന് മുൻ തന്ത്രി കണ്ഠരവ് രാജീവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിവി ഗിരി വാദിച്ചു.





