Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaധനുമാസകമ്പത്തിന് ആറന്മുളയിലും...

ധനുമാസകമ്പത്തിന് ആറന്മുളയിലും പരിസര പ്രദേശങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി

ആറന്മുള : പാർഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ധനുമാസകമ്പത്തിന് ആറന്മുളയിലും പരിസര പ്രദേശങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി.

ജനുവരി 13 ന് പുലർച്ചെയാണ് ആറന്മുള പാർഥസാരഥി ക്ഷേത്ര പരിസരത്ത് ധനുമാസക്കമ്പം നടക്കുന്നത്.ആറന്മുളയുടെ മാത്രം സ്വന്തമായ  സവിശേഷ ആചാരമാണ് ധനുമാസക്കമ്പം.

ക്യഷ്ണാർജ്ജുനൻമ്മാർ ഖാണ്ഡവ വനം അഗ്നിദേവന് സമർപ്പിച്ചതിൻ്റെ ഓർമ്മയ്ക്കായാണ് ധനുമാസക്കമ്പം ആചരിച്ചു വരുന്നത്. ധനുമാസാരംഭം മുതൽ ആറൻമുള ക്ഷേത്ര പരിസരത്തുള്ള കുട്ടികൾ പരിസര പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച്, തണുങ്ങ് എന്ന  കമുകോലകൾ ശേഖരിക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന തണുങ്ങ് ആറന്മുള പാർത്ഥസാരഥീ ക്ഷേത്രത്തിന് കിഴക്കേ നടയ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന മൂർത്തിട്ട ഗണപതീക്ഷേത്രപരിസരത്ത് എത്തിച്ച് സൂക്ഷിക്കും.

ഓരോ ദിവസവും തണുങ്ങ് ശേഖരണത്തിന് ശേഷം വിഘ്നനിവാരണനായ മൂർത്തിട്ട ഗണപതിക്ക്  മുൻപിലെത്തി വഞ്ചിപ്പാട്ട് പാടി സ്തുതിച്ച ശേഷമാണ് കുട്ടികൾ മടങ്ങിപ്പോവുക. കുട്ടികൾക്ക് പിന്തുണയും സഹായവും പ്രോത്സാഹനവും നൽകി മുതിർന്നവരും ഒപ്പമുണ്ടാകും.

മകര സംക്രമത്തിന് മുന്നോടിയായി ധനുമാസത്തിലെ അവസാന നാളിൽ പുലർച്ചെ ക്ഷേത്രപരിസരത്ത് സ്ഥാപിച്ച തൂണിൽ തണുങ്ങുകൾ കെട്ടിയശേഷം, കമ്പത്തിൽ അഗ്നി പകരുന്നതാണ് ചടങ്ങ്. ഖാണ്ഡവ വനം ദഹിപ്പിച്ചതിനെ അനുസ്മരിക്കുന്ന ധനുമാസകമ്പ ചടങ്ങിൽ കൃഷ്ണാർജ്ജുനന്മാരുടെ സാന്നിധ്യം ഉണ്ടാകും എന്നാണ് വിശ്വാസം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രിതൃസ്മരണയിൽ തോണ്ടറക്കടവിൽ ആയിരങ്ങൾ ബലിയർപ്പിച്ചു

തിരുവല്ല: പ്രിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി കർക്കിടകവാവ് ദിനത്തിൽ ആയിരങ്ങൾ കുറ്റൂർ മഹാദേവക്ഷേത്ര ആറാട്ടുകടവായ മണിമലയാറ്റിലെ തോണ്ടറ കടവിൽ വാവു ബലി അർപ്പിച്ചു.ചെട്ടികുളങ്ങര ശെല്‍വരാജ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആയിരുന്നു ബലിതർപ്പണ ചടങ്ങുകൾ. വെള്ളപ്പൊക്കത്തിൻ്റ് പശ്ചാത്തലത്തിൽ പോലീസിന്റെയും...

കെ.എസ്.ആർ.ടി.സി ഓണക്കാല സ്‌പെഷ്യൽ സർവീസ് ബുക്കിംഗ് തുടങ്ങി

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്‌പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും...
- Advertisment -

Most Popular

- Advertisement -