ന്യൂഡൽഹി : മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീം കോടതിയിൽ തള്ളി.തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ അതിൽ ഇടപെടാൻ കോടതികൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പത്രിക തള്ളിയാൽ അതിനുള്ള പരിഹാരം തേടേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനെയാണെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹർജിയായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി.നിലവിലുള്ള ക്രിമിനൽ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്നാരോപിച്ചാണ് മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്.





