ബംഗളുരു : വാല്മീകി കോർപറേഷൻ ഫണ്ട് ക്രമക്കേട് ആരോപണത്തിൽ കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. കേസിൽ നാഗേന്ദ്രയെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ ഗവർണറുടെ അനുമതി തേടിയതിന് പിന്നാലെയാണ് രാജി.കേസിൽ ഇഡികുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് നാഗേന്ദ്ര വീണ്ടും മന്ത്രിസ്ഥാനത്തെത്തിയത്.
സിദ്ധരാമയ്യ സർക്കാരിൽ പട്ടികവർഗ ക്ഷേമ മന്ത്രിയായിരുന്ന ബി. നാഗേന്ദ്ര 2024ൽ വിവാദം ഉയർന്നപ്പോൾരാജിവച്ചിരുന്നു. 2026 ഓഗസ്റ്റ് മൂന്നിന് മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ നാഗേന്ദ്രയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. മന്ത്രിസഭയിൽ വീണ്ടും തിരിച്ചെത്തി ഒരുമാസത്തിനുള്ളിലാണ് രാജി.





