Friday, April 17, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പഭക്തരെ അനൗൺസ്മെൻ്റിലൂടെ...

അയ്യപ്പഭക്തരെ അനൗൺസ്മെൻ്റിലൂടെ വരവേൽക്കാൻ: സന്നിധാനത്ത് എത്താനുള്ള തിടുക്കത്തിലാണ് ഗോപാലകൃഷ്ണൻനായർ എന്ന ഗുരു സ്വാമി

കോഴഞ്ചേരി :  ശബരിമല തീർഥാടനത്തിന് ദിവസങ്ങൾമാത്രം ശേഷിക്കേ സന്നിധാനത്തെത്താനുള്ള തിടുക്കത്തിലാണ് മുരിക്കേത്ത് ഗോപാലകൃഷ്ണൻനായർ എന്ന ഗുരു സ്വാമി. തുടർച്ചയായ 25 ആം വർഷവും ശബരിമലയിൽ അയ്യപ്പഭക്തരെ അനൗൺസ്മെൻ്റിലൂടെ വരവേൽക്കാനായുള്ള കാത്തിരിപ്പിലാണ് ഇദ്ദേഹം.

കഴിഞ്ഞ 24 വർഷത്തിനിടെ ഒരുതവണയെങ്കിലും, മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിലെത്തിയിട്ടുള്ള ഏവർക്കും സുപരിചിതമാണ് കോഴഞ്ചേരി മുരിക്കേത്ത് ഗോപാലകൃഷ്ണൻനായർ എന്ന ഗുരു സ്വാമിയുടെ ശബ്ദം. അനൗൺസ്മെൻറിൻ്റെ ഭാഗമായാണെങ്കിലും ഏറ്റവുമധികം തവണ ശരണ മന്ത്രങ്ങൾ ഉരുവിടുന്നതിൻ്റെ പുണ്യവും മുരിക്കേത്ത് ഗോപാലകൃഷ്ണൻനായർ എന്ന ഈ വലിയ സ്വാമിക്ക് അവകാശപ്പെട്ടതാണ്.

മണ്ഡല മകരവിളക്ക് കാലങ്ങളിൽ പമ്പയിലെത്തുമ്പോഴും, കഠിനമായ മലകയറ്റത്തിനിടയിലും, തീർത്ഥാടക ലക്ഷങ്ങളെ ഭക്തിയുടെ കൊടുമുടിയിലേക്ക് കൈപിടിച്ച് നടത്തുന്നതാണ്, മുരിക്കേത്ത് ഗോപാലകൃഷ്ണൻ നായരുടെ ഈ മുഴക്കമുള്ള ശബ്ദം. നാല് പതിറ്റാണ്ടായി അനൗൺസ്മെൻ്റ് ഉപജീവനമാക്കിയ ഗോപാലകൃഷ്ണൻനായർ, ഏറ്റെടുക്കുന്ന അനൗൺസ്മെൻ്റ് ജോലികൾ സ്വന്തം ജീപ്പിൽ ഒരേ സമയം ഡ്രൈവിങ്ങിനിടെ അനൗൺസ് മെൻ്റും നടത്തിക്കൊണ്ടും ശ്രദ്ധേയനായിട്ടുണ്ട്.

അയ്യപ്പ നിയോഗം പോലെയാണ് 24 വർഷം മുൻപ് ഗോപാലകൃഷ്ണൻനായരുടെ അനൗൺസ്മെൻ്റ് അന്നത്തെ ദേവസ്വം ബോർഡ് മെമ്പറായിരുന്ന പുനലൂർ മധുവിൻ്റെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ ശബരിമലയിൽ അനൗൺസ് മെൻ്റ് ചെയ്യാൻ ഗോപാലകൃഷ്ണൻനായർ അയ്യൻ്റെ സന്നിധിയിലെത്തി.  ഇത്തവണയും അയ്യപ്പഭക്തരെ വരവേൽക്കാൻ ഈ മാസം 14 ന് തന്നെ ശബരിമലയിലെത്താനുള്ള ഒരുക്കങ്ങളിലാണ് ഇദ്ദേഹം. അവിവാഹിതനാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കമലേശ്വരം കേസിൽ വഴിത്തിരിവ് ; ഉണ്ണികൃഷ്ണൻ ​ഗേ ​ഗ്രൂപ്പുകളിൽ അം​ഗം

തിരുവനന്തപുരം : കമലേശ്വരത്ത്‌ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഉണ്ണിക്കൃഷ്ണൻ ഗേ ​ഗ്രൂപ്പുകളിൽ അം​ഗമെന്ന് പോലീസ് .ഉണ്ണികൃഷ്ണന്റെ ഫോൺ പരിശോധനയിലാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.അന്താരാഷ്‌ട്ര തലത്തിലുള്ള പല ഗേ ​ഗ്രൂപ്പുകളിലും ഉണ്ണികൃഷ്ണൻ...

പക്ഷിപ്പനി: 9691 പക്ഷികളെ ദയാവധം ചെയ്ത് സംസ്‌ക്കരിച്ചു

കോട്ടയം: പക്ഷിപ്പനിയെത്തുടർന്ന് മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും 9691 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു. പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്....
- Advertisment -

Most Popular

- Advertisement -