ന്യൂഡൽഹി : സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന 24 മണിക്കൂർ ഭാരത് ബന്ദ്’ കേരള ബന്ദ്’ മാത്രമായി ഒതുങ്ങിയെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ തടസപ്പെടുത്താനുളള അവകാശത്തോടൊപ്പമല്ലെന്നും തരൂർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ദൈനംദിന ജീവിതവും വ്യാപാരവും ഗതാഗതവും തടസ്സപ്പെടുത്തി ഒരു സംസ്ഥാനത്തെ സ്തംഭിപ്പിക്കുന്നത് സാധാരണക്കാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.ലോകവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളും തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട സമരരീതികൾ പിന്തുടർന്നുകൊണ്ട്, ആധുനികവും നിക്ഷേപക സൗഹൃദവുമായ ഒരു ലക്ഷ്യസ്ഥാനമായി മാറാൻ നമുക്ക് കഴിയില്ല തരൂർ കുറിപ്പിൽ പറഞ്ഞു.






