കൊച്ചി : സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. 39 ലക്ഷത്തിൻ്റെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. കമ്പനിയിൽ നിന്ന് ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എന്ന് ഇഡി കണ്ടെത്തിയിരുന്നു.
ഇ ഡി 2 തവണ ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു.ആപ്പ് ഉടമയായ സ്വാതിക് റഹിം സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് കേസ്.






