Saturday, May 30, 2026
No menu items!

subscribe-youtube-channel

HomeNewsആചാരപ്പെരുമയില്‍ പെരുവനം...

ആചാരപ്പെരുമയില്‍ പെരുവനം പൂരം : പതിനായിരങ്ങൾ ദേവസംഗമം കാണാനും മേളം ആസ്വദിക്കാനുമായി എത്തി

തൃശൂര്‍: ചരിത്രത്തില്‍ ആദ്യമായി പഞ്ചാരിമേളം അവതരിപ്പിക്കപ്പെട്ട പെരുവനത്ത് പൂരം സമാപനമായി. 11 ദേവീദേവന്മാര്‍ അണിനിരന്ന പെരുവനം വിളക്ക് ആചാരപെരുമയില്‍ നടന്നു. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണികത്തില്‍ പഞ്ചാരിമേളം, ചേര്‍പ്പ് ഭഗവതിയുടെ അയ്കുന്ന് ഭഗവതിയോടൊപ്പമുള്ള കിഴക്കോട്ടിറക്കം, പെരുവനം കുട്ടന്‍ മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം എന്നിവയോടെ ശനിയാഴ്ച രാവിലെ പൂരത്തിന് സമാപനമായത്.

ആറാട്ടുപുഴ, കല്ലേലി, മേടംകുളങ്ങര ശാസ്താക്കന്മാരുടെ ഒരുമിച്ചുള്ള എഴുന്നള്ളിപ്പും പഞ്ചാരിമേളവും കാഴ്ചയുടെ വിസ്മയമായി. പഴുവില്‍ രഘുമാരാര്‍ പ്രാമാണികനായി. തൊടുകുളം ഭാഗത്തുനിന്ന് ദേവസ്വം ശിവകുമാറിന്റെ പുറത്ത് ഊരകം അമ്മത്തിരുവടി ചാത്തക്കുടം ശാസ്താവിനൊപ്പം എഴുന്നള്ളി. പഞ്ചാരിമേളത്തോടെയായിരുന്നു നടവഴികയറ്റം. ചെറുശ്ശേരി കുട്ടന്‍മാരാര്‍ പ്രാമാണികനായ പഞ്ചാരിമേളം നടവഴിയില്‍ പതിനായിരങ്ങളില്‍ മേളാവേശം നിറച്ചു.

ചേര്‍പ്പ് ഭഗവതി ചോറ്റാനിക്കര സുഭാഷ് മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തോടെ പടിഞ്ഞാറേനടയിലെത്തി. പഞ്ചവാദ്യം നടക്കുന്നത് ഇവിടെ മാത്രമാണ്. കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതിയുടെ നടവഴികയറ്റമായിരുന്നു ആദ്യം. മച്ചാട് ജയറാം തിടമ്പേറ്റി. അഞ്ച് ആനകള്‍ അകമ്പടിയായി. പെരുവനം ശങ്കരനാരായണന്‍ മാരാര്‍ പ്രാമാണികനായ പഞ്ചാരിമേളമായിരുന്നു നടവഴിയിലെ മേളപ്പെരുക്കത്തിന് തുടക്കമിട്ടത്.

ആറാട്ടുപുഴ ശാസ്താവ് പാമ്പാടി രാജന്റെ പുറത്ത് പെരുവനം ക്ഷേത്രത്തിന്റെ തെക്കേനടയില്‍ നിരന്നപ്പോള്‍ പാണ്ടിമേളത്തിന് തുടക്കമായി. പെരുവനം കുട്ടന്‍ മാരാര്‍ പ്രാമാണികനായി. എഴുന്നള്ളിപ്പ് നടവഴിയിറങ്ങിയപ്പോള്‍ അഭിമുഖമായി തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പ്. പഞ്ചാരിമേളത്തോടെ നടവഴികയറ്റം തുടങ്ങി. പതിനായിരങ്ങളാണ് ദേവസംഗമം കാണാനും മേളം ആസ്വദിക്കാനുമായി പെരുവനത്ത് എത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു ; വെടിനിർത്തലിന് പാകിസ്ഥാൻ അഭ്യർഥിച്ചു : പാക് ഉപപ്രധാനമന്ത്രി

ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ വ്യോമതാവളങ്ങൾ ആക്രമിച്ചതോടെ മറ്റുമാർഗ്ഗങ്ങളില്ലാതെ വെടിനിർത്തലിനായി ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ സമ്മതിച്ചു. ടെലിവിഷൻ ചാനൽ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെയാണ് ഉപപ്രധാനമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്...

കക്കി – ആനത്തോട് ഡാമിൻറെ നാല് ഷട്ടറുകളും തുറന്നു

പത്തനംതിട്ട : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കക്കി - ആനത്തോട് ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിൻറെ നാല് ഷട്ടറുകളും തുറന്നു. രണ്ടും മൂന്നും ഷട്ടറുകൾ 45 സെ.മീറ്റർ വീതവും...
- Advertisment -

Most Popular

- Advertisement -