ഇവർ ബന്ധുക്കളാണ്. ചൊവ്വ വൈകിട്ട് 5.30 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുനാട് ഇടപ്പറമലയിൽ വെച്ച് രാജുവിനെ പ്രതി വഴിയിൽ തടഞ്ഞു നിർത്തുകയും രാജു ഓടിച്ചു വന്ന സ്കൂട്ടർ രാജുവിന്റെ മുകളിലേക്ക് തള്ളി മറിച്ചിടുകയും രാജു ധരിച്ചിരുന്ന ഹെൽമെറ്റ് പ്രതി ഊരിയെടുത്ത് രാജുവിന്റെ തലയിലും മുഖത്തും അടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു.
സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണു കിടന്ന രാജുവിനെ നാട്ടുകാർ പെരുനാട് ഗവ. ആശുപത്രിയിലും തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും കൂടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു.
രാജുവിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉടൻതന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. എസ്എച്ച്ഒ റോയ്. ആർ, എസ് ഐ റെജി തോമസ്, എസ് സി പി ഒ രാജേഷ്, സിപിഒ മാരായ അരുൺ, രാഹുൽ, രാം പ്രകാശ് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത് പ്രതിയെ റിമാൻഡ് ചെയ്തു.





