കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്.പ്രചാരണം തെറ്റാണെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണു വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തുന്നത് .കേസിന്റെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉൾപ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും .
അതേസമയം, സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഉണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തയിൽ ഇന്റർപോളിന് കത്തയക്കേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.കുറുപ്പിനെ കണ്ടെത്തിയെന്ന പേരില്‍ നടന്ന വ്യാജ പ്രചാരണത്തിന്റെ ഉദ്ദേശ്യവും ഗൂഢാലോചനയും അന്വേഷിക്കും .സുകുമാര കുറുപ്പിനെക്കുറിച്ചുള്ള അന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.





