തിരുവനന്തപുരം: സംസ്ഥാനത്തെ തടവുകാരുടെ മെനുവിലുള്ള മട്ടനും മീന്‍കറിയും ഒഴിവാക്കാന്‍ ജയിൽ വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നൽകി. ഉയര്‍ന്ന സാമ്പത്തികച്ചെലവ്, സംഭരണത്തിലെ ബുദ്ധിമുട്ടുകള്‍, ആരോഗ്യപരമായ കാരണങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് ഈ സുപ്രധാന തീരുമാനം.
മട്ടനും മീനും പൂര്‍ണ്ണമായി ഒഴിവാക്കി പകരം കോഴിക്കറി, സോയാബീന്‍ ചങ്ക്സ്, മുട്ട എന്നിവ ഉള്‍പ്പെടുത്താനാണ് ജയില്‍ മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് കത്ത അയച്ചിരിക്കുന്നത്. നിലവില്‍ ആഴ്ചയില്‍ രണ്ട് ദിവസം മീനും (140 ഗ്രാം വീതം) ഒരു ദിവസം മട്ടനും (100 ഗ്രാം) തടവുകാര്‍ക്ക് നല്‍കിവരുന്നുണ്ട്.
ഈ മാറ്റത്തിലൂടെ വര്‍ഷം തോറും ഏകദേശം 5.7 കോടി രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നാണ് ജയില്‍ അധികൃതരുടെ പ്രതീക്ഷ.





