കോട്ടയം : യുഡിഎഫ് സർക്കാർ കേരളത്തിലെ റബർ കർഷകരെ വഞ്ചിച്ചിരിക്കുകയാണെന്ന് റബർ ബോർഡ് നിയുക്ത ചെയർമാൻ എൻ.ഹരി. നിലവില്‍ രാജ്യാന്തര വിപണിയില്‍ റബറിന്റെ വില 300 രൂപയിലേക്കും സംസ്ഥാനത്തെ വിപണികളില്‍ 270 രൂപയോളവും എത്തിയ സാഹചര്യത്തില്‍ കർഷകരെ തീർത്തും പരിഹസിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിപണി വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം മാത്രമാണ് ഉത്തേജക പാക്കേജായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ലഭിക്കുക. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത പോലും ഉണ്ടാകില്ലെന്നും എന്‍. ഹരി ചൂണ്ടിക്കാട്ടി.





