കൊച്ചി : പ്രിയദർശിനി ബസിൽ യാത്രക്കാരൻ വായിൽ കടിച്ചു പിടിച്ച ശേഷം നൽകിയ നോട്ട് വാങ്ങാൻ വനിതാ കണ്ടക്ടർ വാങ്ങിയില്ല.വാക്കുതർക്കം രൂക്ഷമായതോടെ വനിതാ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയി .മൂവാറ്റുപുഴ ഡിപ്പോയിൽനിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്താട്ടുകുളം സ്റ്റാൻഡിലെത്തിയ പ്രിയദർശിനി ഓർഡിനറി ബസിലാണ് സംഭവം. കണ്ടക്ടർ ബസിൽനിന്ന് ഇറങ്ങിപ്പോയതോടെ ബസിന്റെ ട്രിപ്പ് മുടങ്ങി.
ബസിൽ നിന്നിറങ്ങിയ കണ്ടക്ടർ യൂണിറ്റ് ഇൻസ്‌പെക്ടറുടെ മുന്നിലെത്തി സംഭവത്തെക്കുറിച്ച് വിശദീകരണം നൽകി.തുടർന്ന് കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ പൊലീസ് സംഘം കൂത്താട്ടുകുളം സ്റ്റാൻഡിലെത്തി അന്വേഷണം നടത്തി. പകരം കണ്ടക്ടറെ ലഭ്യമാക്കാൻ കഴിയാതെ കെഎസ്ആർടിസി ബസിന്റെ ട്രിപ്പ് മുടങ്ങി.





