Saturday, August 15, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് തെക്ക്...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 22 ശതമാനം മഴക്കുറവ്

തിരുവനന്തപുരം: കേരളത്തിൽ പല പ്രദേശങ്ങളും വെള്ളത്തിലായിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 22 ശതമാനം മഴക്കുറവ്. ജൂണ്‍ ഒന്നുമുതല്‍ കണക്കാക്കുന്ന കാലവര്‍ഷ സീസണില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 22 ശതമാനം കുറവ് മഴയാണ് ഇതുവരെ ലഭിച്ചത്.
കേരളത്തിൽ ഏഴ് ജില്ലകളിലാണ് മഴയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ മഴക്കുറവ്. ഇവിടെ 51 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഇടുക്കിയില്‍ 44 ശതമാനമാണ് മഴക്കുറവ് ഉണ്ടായത്.

എന്നാൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും സാധാരണയേക്കാള്‍ രണ്ട് ശതമാനം അധികം മഴ ലഭിച്ചു.  ഇത്തവണ സാധാരണയേക്കാള്‍ കുറവ് മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ജൂലൈ അവസാനത്തിലും ഓഗസ്റ്റ് ആദ്യത്തിലും ലഭിച്ച തീവ്രമഴയാണ് സംസ്ഥാനത്തെ മഴക്കുറവ് ഒരു പരിധിവരെ നികത്തിയത്. കുറഞ്ഞ കാലയളവില്‍ ശക്തമായ മഴ ലഭിച്ചതാണ് പല പ്രദേശങ്ങളിലും  വെള്ളപ്പൊക്കത്തിനു ഇടയാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രകൃതി ദുരന്തങ്ങള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കണം: എന്‍ സുനന്ദ

തിരുവല്ല : നിലവിലെ കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രവചനാതീതമാകയാല്‍ പ്രകൃതി ദുരന്തങ്ങള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന മാനസിക പ്രത്യാഘാതത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ എന്‍ സുനന്ദ. മാനസിക -സാമൂഹിക -ശാരീരിക പ്രതികൂലാവസ്ഥയെ...

തദ്ദേശ തിരഞ്ഞെടുപ്പിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കും : തിരഞ്ഞെടുപ്പ് കമ്മീഷണർ

പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. സ്വതന്ത്രവും  നീതിപൂർവ്വവുമായ  തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കർശനനിരീക്ഷണം നടത്തുന്നതിന് നിയോഗിച്ചിട്ടുള്ള പൊതുനിരീക്ഷകർ കമ്മീഷന്റെ കണ്ണും കാതുമായി...
- Advertisment -

Most Popular

- Advertisement -