കോഴഞ്ചേരി: കോഴഞ്ചേരി പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് അതിഥി തൊഴിലാളികളിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാളെ ടൗണിലെ ലോഡിംഗ് തൊഴിലാളി നദിയിലുടെ നീന്തി എത്തി രക്ഷപെടുത്തി.
കോഴഞ്ചേരി വലിയ പാലത്തിന് അടിയിൽ കുളിക്കാനിറങ്ങിയ അതിഥി തൊഴിലാളിയായ അസം സ്വദേശി വിവേകിൻ്റെ (25) മൃതദേഹമാണ് ഫയർ ഫോഴ്സ് സ്‌കൂബാ ടീം കണ്ടെടുത്തത്. ഇന്ന് വൈകിട്ട് 4.30 ന് ആണ് ഇരുവരും നദിയിൽ കുളിക്കാനിറങ്ങിയത്. രണ്ടു പേരും ഒഴുക്കിൽപ്പെട്ടെന്ന വിവരം ലഭിച്ച ഉടൻ തന്നെ നദിയിലേക്ക് ചാടി നീന്തിയെത്തി ഹരിദാസ് രക്ഷപെടുത്തി നദീ തീരത്ത് എത്തിച്ചു.
ഒരാൾ മുങ്ങിത്താഴുന്നത് കണ്ട് മറ്റൊന്നും ആലോചിക്കാതെയാണ് ഹരിദാസ് ഒരു ജീവനെ രക്ഷയുടെ തീരത്തണച്ചത്. കോഴഞ്ചേരി ബിഎംഎസ് ടൗൺ ഹെഡ് ലോഡ് യൂണിറ്റ് തൊഴിലാളിയാണ് കുട്ടച്ചൻ എന്ന ഹരിദാസ്.





