കൊൽക്കത്ത : ബംഗാൾ നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിൽ പരക്കെ അക്രമം.ഛപ്ര, ശാന്തിപുർ, നിംതാല, ഭാംഗർ എന്നിവിടങ്ങളിലടക്കം അക്രമസംഭവങ്ങൾ ഉണ്ടായി .പോളിങ് ഏജൻ്റിനെ തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ളവർ ആക്രമിച്ചതായി ബിജെപി ആരോപിച്ചു.ശാന്തിപുരിൽ ബിജെപിയുടെ ക്യാമ്പ് ഓഫീസ് തകർത്തു. ഇലക്ട്രോണിക് വോട്ടിഷ് മെഷീൻ തകരാറിലായതും വിവിധ ഇടങ്ങളിൽ തർക്കങ്ങൾക്ക് കാരണമായി.





