ആലപ്പുഴ: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഉണ്ടായ കനത്തമഴയിൽ കുട്ടനാടിന് ആശങ്കവേണ്ടെന്ന് ജില്ല കലക്ടർ ഷാജി.വി.നായർ. തോട്ടപ്പള്ളി പൊഴി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഴക്കൻവെള്ളം ഒഴുകിപ്പോകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ കൂടുതൽ തുറക്കും. അന്ധകാരനഴിയുടെ ഷട്ടറുകളും തുറന്ന് ജലം ഒഴുക്കിവിടും. വെള്ളപ്പൊക്കത്തിന്‍റെ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.





