പത്തനംതിട്ട: പ്രളയ ക്കെടുതിയിൽ സംസ്ഥാനത്ത് 11 പേർക്ക് ജീവഹാനി സംഭവിച്ചതായും 30 വീടുകൾ പൂർണമായും തകർന്നുവെന്നും സർക്കാർ വ്യക്തമാക്കി. 293 വീടുകൾ ഭാഗികമായി തകർന്നു. 273 ക്യാപുകളിലായി 7674 പേരെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ ഇതുവരെ 75 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വീട് തകർന്നവർക്കും നാശനഷ്‌ടങ്ങൾ സംഭവിച്ചവർക്കുമുള്ള നഷ്‌ടപരിഹാരം സമയ ബന്ധിതമായി വിതരണം ചെയ്യുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥ് ദേശം ന്യൂസിനെ അറിയിച്ചു.
പ്രളയ സാധ്യത ജില്ലയിൽ നിന്നും ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നഷ്‌ടപരിഹാരത്തിൻ്റെ ആദ്യ ഗഡു ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തുമെന്നും മന്ത്രി പറഞ്ഞു.





