കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായകചതുർത്ഥി ആഘോഷം ഭക്തിസാന്ദ്രമായി. നാളെ ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും. ഇന്ന് പുലർച്ചെ 5.30-ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ 10,008 നാളികേരം ഹോമിക്കുന്ന മഹാഗണപതി ഹോമം നടന്നു.
തുടർന്ന് രാവിലെ 8-ന് പഞ്ചരത്ന കീർത്തനാലാപനവും, 10.30-ന് നടന്ന ഗജപൂജയിലും ആനയൂട്ടിലും 12 ഗജവീരന്മാർ അണിനിരന്നു. രാവിലെ 11-ന് മഹാഗണപതിഹോമം ദർശനവും, തുടർന്ന് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളവും അരങ്ങേറി. ഉച്ചയ്ക്ക് 2.30-ന് ഗണേശമണ്ഡപത്തിൽ തിരുവിഴ ജയശങ്കറിന്റെ നാദസ്വരക്കച്ചേരിയും, തുടർന്ന് കാഴ്ചശ്രീബലിയും വലിയവിളക്കും നടന്നു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ 120 കലാകാരന്മാർ പാണ്ടിമേളം അവതരിപ്പിച്ചു.
തൃശൂർ പാറമേക്കാവ് ദേവസ്വത്തിന്റെ നേതൃത്വത്തിൽ കൂടമാറ്റവും
രാത്രി 10-ന് പള്ളിവേട്ടയും നടക്കും. ആറാട്ട് ദിനമായ നാളെ വൈകിട്ട് 4.30-ന് കൊടിയിറക്ക്, ആറാട്ട് എന്നിവയും, 6.30-ന് മള്ളിയൂർ ഇല്ലത്ത് ഇറക്കിപൂജയും, തുടർന്ന് ആറാട്ട് സ്വീകരണവും ഉണ്ടാകും.





