Wednesday, May 20, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaബിലീവേഴ്സ് ആശുപത്രിയിൽ ...

ബിലീവേഴ്സ് ആശുപത്രിയിൽ  ഏകദിന ശില്പശാല

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി സാമൂഹ്യ സേവനയുടെ ആഭിമുഖ്യത്തിൽ മാർച്ച് 18  അന്താരാഷ്ട്ര സാമൂഹ്യ സേവന ദിനം – ന് മുന്നോടിയായി, റിനൈസൻസ് എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ആരോഗ്യ രംഗത്ത് സാമൂഹ്യപ്രവർത്തകരുടെ സ്വാധീനവും സേവനവും മെച്ചപ്പെടുത്തുക വഴി രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും മൂല്യവത്തായ പരിചരണവും പിന്തുണയും നൽകുക എന്ന ലക്ഷ്യവുമായാണ് ഏകദിന ശില്പശാല നടന്നത്.

കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജറുമായ  ഫാ സിജോ പന്തപ്പള്ളിൽ ചടങ്ങിൽ അധ്യക്ഷനായി. ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര മുഖ്യ പ്രഭാഷണം നിർവഹിച്ച പരിപാടി ബാംഗ്ലൂർ സെൻറ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസ് മെഡിക്കോ സോഷ്യൽ വർക്ക് വിഭാഗം മേധാവി   സച്ചിൻ കെ തോമസ് ഉദ്ഘാടനം ചെയ്തു.

കോട്ടയം ബി സി എം കോളേജ് സാമൂഹ്യ സേവന വിഭാഗം മേധാവി ഡോ ഐപ്പ് വർഗീസ്, ബിലീവേഴ്സ് ആശുപത്രി സാമൂഹ്യ സേവന വിഭാഗം മേധാവി  ആൻ ജോർജ്, കോ ഓർഡിനേറ്റർ  ബ്ലെൻസി ഡയാന ജോൺ എന്നിവർ പ്രസംഗിച്ചു.

വെല്ലൂർ സിഎംസി റീഹാബിലിറ്റേഷൻ ഡയറക്ടർ ഡോ ഗുരു നാഗരാജൻ, കളമശ്ശേരി രാജഗിരി ആശുപത്രി സാമൂഹ്യ സേവന വിഭാഗം മേധാവി ഡോ പി ഓ ജോർജ് അടക്കമുള്ള ആരോഗ്യ സാമൂഹ്യ സേവനരംഗത്തെ പ്രഗത്ഭർ  ശില്പശാലയിൽ പ്രഭാഷണം നടത്തി. സാമൂഹ്യ സേവന ബിരുദ – ബിരുദാനന്തര കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികളും വിവിധ ആശുപത്രികളിലെ സാമൂഹ്യ സേവന, മെഡിക്കൽ, അഡ്മിനിസ്ട്രേഷൻ ജീവനക്കാരും അടക്കം 150 ഓളം പേർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടുംബശ്രീ കൈത്താങ്ങിലൂടെ  12 പേർ പരീക്ഷാ ഹാളിലേക്ക്

പത്തനംതിട്ട: പട്ടികവർഗവിഭാഗങ്ങളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കാത്ത  കുട്ടികളെ കണ്ടെത്തി   അവർക്കാവശ്യമായ ക്ലാസുകൾ നൽകി പ്ലസ്‌ടു യോഗ്യതയുള്ളവരാക്കി കരിയർ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി  കുടുംബശ്രീ ആവിഷ്കരിച്ച് നടപ്പിലാക്കിയ 'കൈത്താങ്ങ്' പദ്ധതിയുടെ ഈ അധ്യയന...

മേഘയുടെ മരണത്തിൽ അന്വേഷണം വേണമെന്ന്  പിതാവ് മധുസൂദനൻ

പത്തനംതിട്ട : കൂടൽ സ്വദേശിനിയും തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുമായ മേഘയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മധുസൂദനൻ മാധ്യമങ്ങളെ കണ്ടു. മകളുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നുവെന്ന് പിതാവ് പറഞ്ഞു. ഐബിയിലെ ഒരു ഉദ്യോഗസ്ഥനുമായി...
- Advertisment -

Most Popular

- Advertisement -